തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, July 30, 2011

287. മോണ്‍ അമോര്‍ : പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഈ പോസ്റ്റില്‍ നിന്നും സ്ഥലം വിടുക.. ഇതൊരു സിനിമയെ പരിചയപ്പെടുത്തലാണ് .. ഇറോട്ടിക് ജെനെറില്‍ ഉള്ള പലസിനിമകള്‍ ഹോളിവുഡിലും യൂറോപ്പിലും വന്നിട്ടുണ്ട്. ഇതേ കാറ്റഗറിയില്‍ വരുന്ന മലയാള / മറ്റു ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ സോഫ്റ്റ്‌ പോര്‍ണോ ബി ഗ്രേഡ് എന്നൊക്കെ പറഞ്ഞു രണ്ടാംകിടസിനിമകളില്‍ ഉള്‍പ്പെടുത്തി പിന്നീട് ആരുമറിയാതെ കാണുന്നതാണ് നമ്മുടെയൊക്കെ രീതി.. എന്നാല്‍ വിദേശികള്‍ കാണേണ്ട പടം കാണൂമെന്നതുകൊണ്ട് തന്നെ ഇതിനെ കാണാതിരിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡും പതിവില്ല.. അതുകൊണ്ട് തന്നെ ഇത്തരം സിനിമയെക്കുറിച്ച് വായിച്ചാല്‍ അറിഞ്ഞാല്‍ കണ്ടാല്‍ പിഴച്ചുപോകുന്ന അപ്പാവി പൈയ്യന്മാരും / പയ്യത്തികളും ഇത്രയും വായിച്ചതിനു ഒരു പരിഹാരമെന്നോണം ഒന്ന് ദൈവത്തോട് കുമ്പസരിച്ചു തണുത്ത വെള്ളത്തില്‍ കുളിച്ചു ഉറങ്ങുന്നത് നല്ലതായിരിക്കും..

അപ്പോള്‍ പറഞ്ഞുവന്നത് മോണ്‍ അമോര്‍ എന്നാ ഇറ്റാലിയന്‍ സിനിമയെ പറ്റിയാണ്. 2005 ഇല്‍ ആണിപ്പടം റിലീസ് ആയതു. എന്നാല്‍ ബ്ലൂറേ ഡിസ്ക് റിലീസ് ആയത് ഈ മാസമായതുകൊണ്ട് ഇപ്പോഴാണ് ഇത് കണ്ടത്.. ഈ പടത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ സെലക്ട്‌ ചെയ്‌താല്‍ കഥാപാത്രങ്ങള്‍ പറയുന്നത് മനസ്സിലാക്കാം... ഇത്തരം പടങ്ങളില്‍ എന്ത് തേങ്ങാക്കൊല മനസ്സിലാക്കാണെന്നു വിചാരിക്കുന്നവര്‍ക്ക് പുറകാലെ മനസ്സിലാക്കാം.. ഇതിന്റെ ഇതിവൃത്തം ലൈംഗികമായി അസംതൃപ്തയായ ഒരു ഭാര്യയുടെയാണ് .. ലൈംഗിക ശേഷിയില്ലാത്ത വൃദ്ധന്മാര്‍ വിവാഹം കഴിച്ചുകൊണ്ടുവരുന്ന ആറ്റം ബോംബ്‌ ചേച്ചിയുടെ കഥയല്ല.. ( മലയാളം കമ്പി സംവിധായകര്‍ക്ക് അതെ അറിയൂ .. അല്ലെങ്കില്‍ ഭര്‍ത്താവ് ഷണ്ഡന്‍ ആയിരിക്കും ) ഇതിലെ നായകന്‍ ലൈംഗിക ശേഷി ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ആളുതന്നെയാണ് എന്നാല്‍ സ്വന്തം കാര്യം മാത്രമേ നോക്കൂ എന്ന് മാത്രം.. കാര്യം സാധിച്ചു കിടന്നുറങ്ങുന്ന ഭര്‍ത്താവെന്നു സാരം.. ഈ ഇതിവൃത്തവും ഇന്ത്യന്‍ സിനിമയില്‍ പുത്തരിയല്ല.. എന്നാല്‍ ഇതിന്റെ ആഖ്യാന രീതിയാണ്‌ ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..

അന്ന ജിംസ്കിയയെന്ന ഉസ്ബെകിസ്ഥാന്‍ മുന്‍ ജിംനാസ്റ്റും സര്‍ക്കസ്താരവുമായിരുന്ന നായികയുടെ ശരീര സൗന്ദര്യവും വടിവും ഫ്ലെക്സിബിലിറ്റിയും ഈ സിനിമയില്‍ ആവോളം കാണാം.. ടിന്റോ ബ്രാസ്സാനു ഈ പടത്തിന്റെ സംവിധായകന്‍.. കമ്പിപടം ചെയ്യാന്‍ വേണ്ടിമാത്രം ജനിച്ച ഈ മഹാനായ ഇറ്റാലിയന്‍ സംവിധായകന്റെ റോമന്‍ സെക്സ് സങ്കല്‍പ്പങ്ങളും സങ്കേതങ്ങളും ഈ ചിത്രത്തിലും വേണ്ടും വിധമുണ്ട്.

നായിക എന്നാല്‍ തന്റെ അസംതൃപ്ത ലൈംഗിക ജീവിതത്തില്‍ വേറൊരാളെ കണ്ടെത്തുന്നതും ആ ജീവിതം തന്റെ ഡയറിയില്‍ കുറിച്ചുവെയ്ക്കുന്നതും ഇതിന്റെ ഒരു പ്രധാനവഴിത്തിരിവ് ആണ്. ഒടുവില്‍ ഭര്‍ത്താവെന്നു പറയുന്ന പുംഗവന്‍ ഈ ഡയറി കാണുന്നതോടെ കഥ മാറുന്നു.. ഇന്ത്യന്‍ സിനിമയില്‍ നിന്ന് വെത്യസ്തമായി ഭാര്യയെ കൊല്ലാതെ ( അല്ല കൊന്നു അതിന്റെ പേരില്‍ ജയില്‍ പോവുമ്പോള്‍ ഇന്ത്യന്‍ സിനിമ തീരുന്നു... ഇയാള്‍ ജയിലില്‍ നിന്ന് വരുമ്പോള്‍ കിളവനായി എന്ത് ചെയ്യുമെന്ന് എങ്ങും പറയുന്നില്ല ) ഭാര്യയെ തൃപ്ത്തിപ്പെടുത്തുന്നതിലൂടെ സിനിമയുടെ എന്‍ഡ് ആവുന്നു. എക്സിബിഷനിസം ഭാര്യ സ്വീകരിക്കുന്നതും ബാല്‍ക്കണിയില്‍ പരസ്യമായി രാത്രിയില്‍ സ്വയംഭോഗം ചെയ്യുന്ന നായികയെ അയല്‍ക്കാരന്‍ ബൈനോക്കുലാറില്‍ നോക്കി സന്തോഷിക്കുന്നതും പരസ്യമായി കാമുകനുമൊത്ത് ബന്ധപ്പെടുന്നതും ഒക്കെ ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.. ഇച്ചിചിയായ അപ്പിയിടല്‍ / മുള്ളല്‍ എന്നുവേണ്ട എല്ലാം ഇതിലുണ്ട്.. എന്നാല്‍ സെക്സ് മനോഹരമായി ചിത്രീകരിച്ചാല്‍ അതൊരു മഹാകാവ്യമാവും എന്നിടത്താണ് ഈ ചിത്രത്തിന്റെ മികവ്.. നമ്മുടെ പത്മരാജനും ഭരതനുമൊക്കെ ഇത്രയും മികവോടെയോ അതിലേറെയോ ചെയ്യുമായിരുന്നില്ലേ എന്നുചോദിച്ചാല്‍ തീര്‍ച്ചയായും.. എന്നാല്‍ നമ്മുടെ സെന്‍സറിംഗ് നിയമം അതിനു സമ്മതിക്കില്ലത്തതിനാല്‍ നടക്കില്ലെന്നു പറയാനേ കഴിയൂ..

ഈ ചിത്രം ഒട്ടേറെ എക്പ്ലിസിറ്റ് സീനുകള്‍ കൊണ്ട് നിറഞ്ഞതാണ്‌.. ആമസോണില്‍ ഇതിന്റെ ബ്ലൂറെ ഡിസ്ക് ലഭ്യമാണ് ( monamour ) ആണ് ഇതിന്റെ പേര്.. avaxhome.ws എന്നീ സൈറ്റില്‍ ഇതിന്റെ ബ്ലൂ റെ കോപ്പി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.. ഓണ്‍ലൈന്‍ ആയും ഇത് ലഭ്യമാണ്.. ഈ സംവിധായകന്റെ പുതിയ ചിത്രം ഈ വര്‍ഷം റിലീസ് ആയി.. കാണുക.. എന്നിട്ട് തീരുമാനിക്കുക..

മുന്നറിയിപ്പ്

ഈ ചിത്രം പ്രായപൂര്‍ത്തി ആയവര്‍ക്കുള്ളതാണ്.. കുട്ടികളും മന്ദ ബുദ്ധികളും ഇത് കാണരുത്.. ഡൌണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായ നിയമമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ അതിനു ശ്രമിക്കാതിരിക്കുക. ആമസോണ്‍ ഇന്ത്യയില്‍ ചിത്രം എത്തിച്ചു തരുമോ എന്നറിയില്ല.. അതും ആദ്യം തിരക്കിയതിനു ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.. ലൈംഗികത പാപമല്ല എങ്കിലും ഇത്തരം ചിത്രങ്ങള്‍ നിയമപരമായി കാണാന്‍ വിലക്കുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ സ്വയം തീരുമാനിക്കുക.. ഒരു പ്രശ്നങ്ങള്‍ക്കും കൂതറ തിരുമേനി ഉത്തരവാദി ആയിരിക്കുകയില്ല.. പടം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതകൂടുതല്‍ ആണെന്ന് മാത്രമേ കൂതറ തിരുമെനിയ്ക്ക് പറയാന്‍ കഴിയൂ.. അപ്പോള്‍ ശരി ..

Thursday, July 28, 2011

286. ബ്ലോഗ്‌ നിരീക്ഷണം രണ്ടാം ഭാഗം...

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച..

ബൂലോകത്തുള്ള ബ്ലോഗര്‍മാരെ അഞ്ചായി തരം തിരിക്കാം..

1 . സട കൊഴിഞ്ഞ സിംഹം...

ഇത്തരം റിട്ടയര്‍ ആയ ബ്ലോഗര്‍മാരാണ് ബ്ലോഗ്‌ മുത്തപ്പന്മാര്‍ .. പണ്ടെങ്ങോ അധികം എഴുത്തുകാരില്ലാത്ത കാലങ്ങളിലും ബ്ലോഗിങ് ഇത്ര മത്സരം നിറഞ്ഞതല്ലാത്ത കാലത്തും ബ്ലോഗെഴുതി സൂപ്പര്‍താര പദവി കൈയടക്കിയവരാണ് മിക്കവരും. ഇന്ന് " ആയകാലത്ത് ഞാന്‍ ഭാര്യയെ കിടത്തിയുറക്കിയിട്ടില്ല.. ഇന്നിപ്പോള്‍ മുസ്ലിപ്പവര്‍ എക്സ്ട്രായും തിരിഞ്ഞു കടിക്കുന്നു " എന്ന് വിലപിച്ചു മരണം കാത്തുകിടക്കുന്ന ഈ പാവം കാരണവന്മാരെ സത്യത്തില്‍ അപകടക്കാരാണെന്ന് ഭയക്കേണ്ട കാര്യമില്ല.. പണ്ടൊക്കെ പത്തായം നിറച്ചു നെല്ലുണ്ടായിരുന്നു... ഇന്ന് മൂന്നു വീട് ഇരന്നില്ലെങ്കില്‍ പട്ടിണി എന്ന് പറയുന്ന ഓഞ്ഞഇല്ലത്തെ കാരണവന്‍ നമ്പൂരി എന്ന് കരുതി സഹിച്ചാല്‍ മതി.. ഇനി ആണ്ടിലോ ചങ്കരാന്തിക്കോ ഒരെണ്ണം എഴുതി പോസ്റ്റി വല്ല കമന്റും കിട്ടുമെന്ന് പ്രതീക്ഷിരിക്കുമ്പോള്‍ ആദ്യത്തെ കമന്റ് തന്നെ " ഇതിനു പഴയ ഗുമ്മില്ല " എന്നാവും... അതോടെ പോഹ.... ഇത്തരം പാവം ബ്ലോഗര്‍മാര്‍ക്ക് പെന്‍ഷന്‍ കൊടുത്താല്‍ വീട്ടില്‍ മുറുക്കാനും മുറുക്കി ഇരുന്നോളും വെറുതെ ബൂലോകം നിരങ്ങി നടക്കില്ല.. പല പഴയ ബ്ലോഗര്‍മാരും എഴുത്ത് നിര്‍ത്തിയതിനു കാരണം തിരക്കെന്ന് പറയുമെങ്കിലും " പേന പൊങ്ങില്ല " എന്നതാണ് പ്രശ്നം.. ഇതൊക്കെ സഹിച്ചാല്‍ പോരെ അല്ലാതെ..

2 . പുത്തന്‍ പണക്കാരന്‍

അടുത്തിടെ (രണ്ടു വര്‍ഷത്തിലും താഴെ ) ബ്ലോഗെഴുതി നല്ല വായനക്കാരും കമന്റുകാരും ഉള്ള ഇവരാവട്ടെ ബ്ലോഗില്‍ തങ്ങള്‍ക്കു ഒരു സ്ഥാനം ഉണ്ടാക്കാന്‍ പണിപ്പെടുന്നവരാണ്. തല്ക്കാലം വിവാദങ്ങള്‍ക്കില്ല ഇവര്‍ . ഇവരെ " മാന്യോ " എന്നുവിളിച്ചാലും സുഖിച്ചു തലകുലുക്കി നടക്കും.. പേരെടുക്കാന്‍ എന്ത് കാര്യവും ചെയ്യും.. ആരുടെയും താങ്ങും .. ഒന്ന് അംഗീകരിക്കപ്പെട്ടാല്‍ മതി.. ഉടനെ തന്നെ സ്റ്റോക്ക്‌ തീരുമെന്നറിയാം.. അതിനുമുമ്പേ ബ്ലോഗ്‌ പുലി എന്നുള്ള പേര് സമ്പാദിക്കണം.. ബ്ലോഗുമീറ്റുകളിലും / ഈറ്റുകളിലും സ്ഥിരം സാന്നിധ്യം .. എല്ലാവരും അറിഞ്ഞുകഴിഞ്ഞാല്‍ ആത്മനിര്‍വൃതി ഒപ്പം ജന്മസാഫല്യവും .. ആരെ പരിചയപ്പെട്ടാലും താന്‍ ബ്ലോഗര്‍ ആണെന്ന് പരിചയപ്പെടുത്തല്‍ . ടിയാണ് തന്നെ അറിയില്ലെങ്കില്‍ ( അറിയാന്‍ സാധ്യത ആയിരത്തില്‍ ഒന്ന് ) അവന്‍ പഴഞ്ചന്‍ എന്ന് ആത്മഗതം.. ഒപ്പം മലയാള ബ്ലോഗിനെക്കുറിച്ച് ക്ലാസ്സെടുക്കല്‍ . വീട്ടില്‍ ഭാര്യയുടെ മുമ്പില്‍ പോലും സെലിബ്രിറ്റി ചമയല്‍ ... സത്യത്തില്‍ ഈ അസുഖം മാറണമെങ്കില്‍ മൂന്നാല് വര്‍ഷം പിടിക്കും.. ഒന്ന് പോക്കികൊടുത്താല്‍ ഇദ്ദേഹത്തെ കൊണ്ട് മൂന്നു കമന്റുകള്‍ ബ്ലോഗിന് കിട്ടുമെന്നത് കൊണ്ട് ബ്ലോഗെഴുത്തുകാര്‍ ഇവരെ വിട്ടുകളയണ്ട..

3 . ടൂറിനെത്തിയ കുട്ടികള്‍

ബ്ലോഗ്‌ മീറ്റുകളില്‍ ബ്ലോഗിനെ കുറിച്ച് കേട്ടിട്ടോ കൂട്ടുകാരില്‍ നിന്ന് കേട്ടിട്ടോ ബ്ലോഗി തുടങ്ങിയ പയ്യന്‍സ് ആണിവര്‍ . അപ്പാവികള്‍ .. ആരും മൈന്‍ഡ് ചെയ്യാതെ വരുമ്പോള്‍ അല്‍പ്പം വായനക്കാരുള്ള ബ്ലോഗില്‍ കമന്റിടുക , ഉടക്കുണ്ടാക്കുക.. എന്നിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ ഏറ്റവും വായനക്കാരുള്ള ബ്ലോഗറെ തെറി വിളിച്ചു പോസ്റ്റിടുക.. ഇത്തരം കലാപരിപാടികള്‍ ഒക്കെ നടത്തി അവസാനം രണ്ടു കമന്റ് കിട്ടുമ്പോള്‍ രണ്ടു പെയിന്റ് അടിച്ചു സന്തോഷിക്കുക.. എന്നെ നാലുപേരറിഞ്ഞല്ലോ എന്നാ സന്തോഷം.. എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് മുണ്ട് പൊക്കി രണ്ടു തെറി വിളിച്ചു നടന്നാലും പത്തു പേരറിയും എന്നിവര്‍ മനസ്സിലാക്കുന്നില്ല.. ഈ സന്തോഷത്തില്‍ വെല്ല്യ കഥയില്ല എന്നറിയുമ്പോള്‍ പണി നിര്‍ത്തി പൊയ്ക്കോളും... അതുവരെ ഒന്ന് സഹിച്ചു കൊടുത്താല്‍ മതി..

4 പരോപകാരി കമന്റുകാര്‍ അല്ലെങ്കില്‍ കമന്റിംഗ് തൊഴിലാളികള്‍

ഇവര്‍ ബ്ലോഗുകള്‍ വായിക്കാതെ ആണ് കമന്റ് ഇടുന്നത്.. ഇടേണ്ട കമന്റുകള്‍ ( നാലോ അഞ്ചോ എണ്ണം... കിടിലന്‍ / സൂപ്പര്‍ / തേങ്ങ ഉടയ്ക്കല്‍ / അല്‍പ്പം കൂടി നന്നാക്കാമായിരുന്നു ) കോപ്പി പേസ്റ്റ് ചെയ്യുന്നു അത്ര തന്നെ... ദിവസം രണ്ടു ഡസന്‍ കമന്റുകള്‍ ഇടുന്ന ഇവര്‍ പഠിക്കുന്ന സ്കൂള്‍ / കോളേജില്‍ പെണ്‍കുട്ടികളുടെ പുസ്തകം പിടിച്ചു കൊണ്ട് നടക്കുക / അധ്യാപകന് ബീഡി /മുറുക്കാന്‍ /ഉച്ചയൂണ് വാങ്ങിക്കുക തുടങ്ങി എല്ലാ വാല്യക്കാരന്റെ പണിയും ചെയ്യുന്ന ഒരു കേഴങ്ങേശ്വരന്‍ ആയിരിക്കും.. പെണ്‍കുട്ടികള്‍ സാനിട്ടറി പാഡ് വരെ ഇയാളെക്കൊണ്ടു വാങ്ങിച്ചേന്നും വരാം.. ഈ വിദ്വാന്‍മാരിടുന്ന പോസ്റ്റുകള്‍ ഇപ്പോഴും സാത്വിക സ്വഭാവമുള്ളതും അല്ലെങ്കില്‍ ചിലപ്പോള്‍ സെന്റിയും ആയിരിക്കും.. മിനിമം നൂറു കമന്റുകള്‍ ഇവര്‍ക്ക് കിട്ടും.. വല്ല്യ ബ്ലോഗര്‍മാര്‍ വരെ ഈ കൊച്ചനിയന്റെ പോസ്റ്റില്‍ കമന്റിടും.. പെണ്‍ബ്ലോഗിണിമാര്‍ ഈ തങ്കുണുവിന്റെ ബ്ലോഗില്‍ കമന്റിട്ടില്ലെങ്കില്‍ അത് ചരിത്രമാവും .. കൊട്ടാരങ്ങളില്‍ ഇത്തരക്കാരെ വളര്‍ത്തിയിരുന്നു... റാണിമാരെ കയറിപ്പിടിക്കില്ല എന്നതും റാണി മൈലാഞ്ചിയിട്ടിരുന്നാല്‍ ചന്തി തുടയ്ക്കാനും ഇവരുണ്ടാവും എന്നതാണ് മെച്ചം..

5 . ബ്ലോഗോ മാനിയാക്കുകള്‍ .

നമ്മുടെ ബെര്‍ളിപോലെയുള്ളവരാണ് ഈ ഗണത്തില്‍പ്പെടുന്നത്.. രാവിലെ അപ്പിയിടുക , പല്ല് തേക്കുക, ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.. ഒരു പോസ്റ്റിടുക.. ഇട്ടില്ലെങ്കില്‍ കക്കൂസില്‍ പോകാതെ നേരെ സ്കൂളില്‍ പോയ വിദ്യാര്‍ഥിയുടെ അതെ മാനസികാവസ്ഥ.. അതുണ്ടാകാതിരിക്കാന്‍ ഉറപ്പായും പോസ്റ്റിടും.. എന്ത് ചവറായാലും പോസ്റ്റിടും.. ഒരാഴ്ച പോസ്റ്റ് കണ്ടില്ലെങ്കില്‍ മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് ഈ ബ്ലോഗറുടെ ചരമക്കുറിപ്പ് തയ്യാറാക്കാം.. കാരണം അവര്‍ ജീവനോടെ ഉണ്ടെങ്കില്‍ പോസ്റ്റിട്ടിരിക്കും. ഇവര്‍ക്ക് കമന്റോ ബ്ലോഗിന്റെ നിലവാരമോ പ്രശ്നമല്ല.. വായനക്കാര്‍ക്ക്‌ എന്നും എന്തെങ്കിലും കിട്ടുമെന്നത് മെച്ചം..

ഇനിയും ചില ആളുകളുണ്ട്.. എണ്ണത്തില്‍ കുറവായതുകൊണ്ട് ഗ്രൂപ്പില്‍ പെടുത്തുന്നില്ല.. "രാമന്‍ ചേട്ടാ ... എങ്ങനെയുണ്ട് റേഷന്‍ കട.. ... ഓ പലചരക്ക് കട ഉള്ളത് കൊണ്ട് ജീവിച്ചു പോന്നു " എന്ന് പറയുന്നതുപോലെ ഇവരുടെ പച്ചപ്പിനു കാരണം ബ്ലോഗ്‌ പോസ്റ്റുകളല്ല. മറ്റുള്ളവരുടെ ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കല്‍ , ബ്ലോഗ്‌ മീറ്റുകളുടെ പരസ്യം എന്നിങ്ങനെ പോകുന്നു ഇവരുടെ ബ്ലോഗുകള്‍ .. വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ.. ക്ഷമിച്ചു കള.. ബ്ലോഗ്‌ മീറ്റുകള്‍ നടത്തിയും ചിലര്‍ സൂപ്പര്‍ താരങ്ങള്‍ ആവാറുണ്ട്..

ഇതുകൂടാതെ നല്ലവണ്ണം ഗവേഷണം നടത്തി മാന്യമായ പോസ്റ്റുകള്‍ ഇടുന്ന ഉമേഷിനെപോലെയുള്ള വരെ ഇവരെ നന്ദിയോടെ സ്മരിച്ചുകൊള്ളുന്നു. ബ്ലോഗര്‍മാരെ അധിഷേപിക്കുകയല്ല മറിച്ചു അവരെപ്പറ്റി തോന്നിയത് സത്യസന്ധമായി എഴുതുകയാണ് ചെയ്യത്.. നന്ദി .

Monday, July 25, 2011

285 .എന്തോന്ന് ബ്ലോഗ്‌ .. എന്തോന്ന് ബ്ലോഗ്ഗര്‍ ..!?

തികച്ചും അര്‍ത്ഥശൂന്യമെന്ന് തോന്നാവുന്ന ഒന്നാണ് ഈ പോസ്റ്റ്‌. ബൂലോകത്തിലെ ഏറ്റവും പേരെടുത്ത ചിലരോട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇങ്ങനെ ഒരു പോസ്റ്റിടാമെന്നു തീരുമാനിച്ചെങ്കിലും അതിന്റെ സ്വീകര്യതയെപ്പറ്റി ഒട്ടും പ്രതീക്ഷയില്ല.. പ്രത്യേകിച്ചും അനോണികള്‍ക്ക്‌ സ്വാഗതമേകാത്ത കൂതറ അവലോകനത്തിലും.. അപ്പോള്‍ നേരെ വിഷയത്തിലേക്ക്.


ചെറുപ്പത്തില്‍ തന്നെ പലരിലും കഥപറയാനും വിമര്‍ശിക്കാനും കവിതയെഴുതാനും സിദ്ധി ഉണ്ടാകുകയോ അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം തോന്നുകയോ ചെയ്യാം. എങ്കിലും ഇവയെ വായനക്കാരുടെ മുമ്പിലെത്തിക്കുക ശ്രമകരമായ ഒന്നാണ്. വാരികകളും പത്രങ്ങളും മറ്റു ആനുകാലിക പ്രസീദ്ധികരണങ്ങളും കൃതികളെ ഇന്ത്യവിടുന്ന റോക്കെറ്റ്‌ പോലെ ഇരട്ടിവേഗതയില്‍ തിരിച്ചയക്കുമ്പോള്‍ എഴുത്തുകാരന്റെ കൂമ്പടയുന്നു.. അങ്ങനെ എഴുത്തുകളെ ഒളിപ്പിച്ചും എഴുത്തിന്റെ വേദനകളില്‍ സ്വയം ഒളിച്ചും ഒതുങ്ങുന്നവര്‍ ഒടുവില്‍ കണ്ടെത്തിയ ആശ്വാസത്തുരുത്താണ് ബ്ലോഗ്‌. ബ്ലോഗ്ഗറിലോ വേര്‍ഡ്പ്രസ്സിലോ ആവട്ടെ ലക്‌ഷ്യം ഒന്ന് തന്നെ.. പ്രത്യേകിച്ചും ചിലവില്ലാതെ ഒരുകൂട്ടം വായനക്കാര്‍ക്ക് വായിക്കാന്‍ നല്ലതുമുതല്‍ ചവര്‍ വരെ തെരഞ്ഞെടുത്തു വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ബ്ലോഗും വളര്‍ന്നു.. മലയാളം ബ്ലോഗിനെ സംബന്ധിച്ച് ഗള്‍ഫില്‍ തങ്ങളുടെ ജീവിത കഷ്ടപ്പടുകള്‍ക്കിടയില്‍ ഒരല്‍പം ആശ്വാസം കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന പ്രയോജനം. എന്നാല്‍ ഏറ്റവും കൂടുതല്‍ നല്ലതും ചീത്തയുമായ ജീവിതാനുഭവങ്ങള്‍ ഉള്ള പ്രവാസിമലയാളികള്‍ അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വായനക്കാരും എഴുത്തുകാരുമായി.. അനുഭവമില്ലാതെ എന്തെഴുതാന്‍....!!

ബ്ലോഗിന്റെ ചില രസകരമായ കാര്യങ്ങള്‍ കൂടി ഒന്ന് എത്തിനോക്കുകയാണ്...

പെരുമാറ്റം ... ഇമേജ് ..... അഴകിയ രാമന്‍..

മലയാളികളുടെ മുഖംമൂടിവെച്ച വ്യക്തിത്തം ഏറ്റവും കൂടുതല്‍ കാണുന്നതും ഈ ബൂലോകത്ത് തന്നെ.. തറയും കൂതറയും മാത്രമല്ല കുക്കൂതറ വരെ ഇവിടെ മാന്യന്റെ വേഷമണിയുന്നു.. തെറിക്കഥകള്‍ എഴുതുന്ന ബ്ലോഗിലും അശ്ലീലം ( അതാര് നിര്‍ണ്ണയിക്കും ..?) കലര്‍ത്തിയ പോസ്റ്റിലും വായില്‍ വെള്ളം ഒലിപ്പിച്ചു വായിച്ചു പട്ടി എല്ലിനു കാത്തിരിക്കുന്നതുപോലെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുമ്പോഴും സ്വന്തം ബ്ലോഗിലോ അല്ലെങ്കില്‍ വായിച്ചു ആനന്ദിച്ച ബ്ലോഗിനെ കുറ്റം പറയുന്നിടത്തോ പ്രസ്തുത ബ്ലോഗ്‌ മലയാള ഭാഷയെ മലീമസമാക്കുന്നതും തന്നെപോലെയുള്ള ആധുനിക എഴുത്തച്ചന്‍മാരുടെ അശ്രാന്ത പരിശ്രമങ്ങളെ വിലാപത്തോടെ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും.. ഒപ്പം " തെറി ബ്ലോഗുകള്‍ " പൂട്ടാന്‍ തന്നാല്‍ ആവുന്ന ശ്രമങ്ങള്‍ നടത്താന്‍ പ്രതിജ്ഞ എടുക്കുകയും ചെയ്യും.. ഒപ്പം ആ ബ്ലോഗ്‌ പൂട്ടാതിരിക്കാന്‍ ഭരണങ്ങാനം പള്ളിയില്‍ രണ്ടു മെഴുകുതിരികള്‍ നേരുകയും ചെയ്യും.. ഇത്തരം പുംഗന്‍മാര്‍ എല്ലാം തന്നെ സ്ത്രീ വിമോചന / സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഒപ്പീസ് പാട്ടുകാരന്‍ ആയിരിക്കും.. സ്വന്തം ഭാര്യയെ വിട്ടു കാമുകിയുടെ കൂടി പോകുന്നതും സ്വന്തം വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതും വെള്ളമടിച്ചു ഭാര്യയെ തൊഴിക്കുന്നതും കര്‍ട്ടനു പിന്നിലായതിനാല്‍ ബ്ലോഗില്‍ എന്നും മാന്യര്‍ തന്നെ..!!!

അന്യമതസ്ഥനെ കണ്ണ് തുറന്നാല്‍ കാണാന്‍ ആഗ്രഹിക്കാത്തവര്‍ പോലും ബ്ലോഗില്‍ മതേതരന്‍ തന്നെ... ഹിന്ദു മുസ്ലീം , മുസ്ലീം ക്രിസ്ത്യന്‍ , ഹിന്ദു ക്രിസ്ത്യന്‍ മുന്നണി കൂട്ടായ്മയ്ക്ക് വേണ്ടി അപ്പനപ്പൂപ്പന്‍ മുതല്‍ ജനിക്കാനിരിക്കുന്ന മുപ്പത്തി മൂന്നു തലമുറവരെ പ്രവര്‍ത്തിക്കും പ്രവര്‍ത്തിച്ചു എന്നൊക്കെ വീണ്‍ വാക്കുപറയാന്‍ ഒരു മടിയുമില്ല.. ഒരുത്തന്‍ ഇനി അഥവാ തന്റെ മതത്തില്‍ പെടാത്ത ഒരുത്തനെ ബ്ലോഗിലെങ്കിലും കുറ്റം പറഞ്ഞാല്‍ അവന്റെ തലക്കൊയ്യാന്‍ മടിക്കുകയുമില്ല.. എതിര്‍ മതത്തിലെ ജീര്‍ണ്ണതയും ദൈവങ്ങളുടെ വിശ്വസിക്കാന്‍ പറ്റാത്ത കഥകളെയും സ്വകാര്യ വെടിവട്ടങ്ങളില്‍ താറടിച്ചു കാണിക്കുമെങ്കിലും ബ്ലോഗില്‍ " അഴകിയ രാമന്‍ " തന്നെ. നട്ടെല്ല് വാഴത്തണ്ടാല്ലാത്ത ചിത്രകാരനെപ്പോലെ ചിലര്‍ ഉണ്ടെന്നതാണ് ആശ്വാസം.. ഏതെങ്കിലും ബ്ലോഗില്‍ അടി നടന്നാല്‍ പ്രതികരണം " എന്തിനാ മാഷെ കള ... ? " എന്നായിരിക്കും... ആ ഡാഷ് മോന്‍ വിളിച്ച തെറി കൊള്ളാലോ ഗഡീ എന്നാണു ആത്മഗതമെങ്കിലും.. ഇനി തെറി വിളിക്കണമെങ്കില്‍ അനോണിയായി തെറി വിളിച്ചു സായൂജ്യമടയും.. ഇനി അനോണി ഇല്ലാത്ത ബ്ലോഗുകളില്‍ ഉടന്‍തന്നെ ഒരു ഐഡി ഉണ്ടാക്കി തെറി വിളിച്ചിരിക്കും.. അല്ലെങ്കില്‍ " കണ്ടി മുടങ്ങി അര്‍ശസ് ചാടിയാലോ " എന്നുള്ള പേടിയാണ്.. ! ഇടയ്ക്കിടെ തന്റെ ബ്ലോഗില്‍ വരുന്ന സ്ത്രീ ( അല്ലെങ്കില്‍ വേഷംകെട്ടിയ പുരുഷന്‍ ) യുടെ കമന്റിനു സുഖിപ്പിച്ചു മറു കമന്റിട്ടു ഒടുവില്‍ ഓര്‍ക്കുട്ടിലും ഫെസ്ബൂക്കിലും അവരെ പിടിച്ചു സൊള്ളാന്‍ ശ്രമിക്കും. ഭാര്യ കാണുമ്പോഴാണ് ഇഷ്ടന്‍ വിവരമറിയുക..

ബ്ലോഗിന് പേരിടുമ്പോഴും ഈ അഴകൊഴമ്പന്‍ സ്വഭാവം കാണാം.. ഒരിക്കലും കടുത്ത വാക്കുകളോ അല്‍പ്പം റിബെലിസം തോന്നിപ്പിക്കുന്ന വാക്കുകളോ ഉണ്ടാവില്ല.. സ്ത്രീ വായനക്കാര്‍ പോകുമോ എന്ന പേടിയാണ് സഹജ കാരണം.. ഇടയ്ക്കിടെ പുത്തന്‍ എഴുത്തുകാരെ ഒന്ന് വെറുതെ പോക്കിവിടും.. പയ്യന്‍ പിന്നെ ആശ്രിതന്‍ ആവുമല്ലോ.. ചേട്ടന്റെ ഒരു കമന്റ് കിട്ടിയാല്‍ പിന്നെ പയ്യന്‍ രക്ഷപ്പെട്ടു.. അതോടെ പയ്യനും ചേട്ടനും പരസ്പരം പുറം ചൊറിയും.. അടുത്ത നടപടി ജബ്ബാര്‍ മാഷേപ്പോലെയുള്ളവരുടെ ബ്ലോഗില്‍ മാഷേ തിരുത്താന്‍ ശ്രമിക്കലാണ്.. എത്ര കടുത്ത് പറയുന്നോ അത്രയും മുസ്ലീം സഹോദരരുടെ പിന്തുണ കിട്ടുമെന്ന വ്യാമോഹം..

(കൂടുതല്‍ വ്യക്തിത്തങ്ങള്‍ അടുത്ത പോസ്റ്റില്‍ )

Saturday, July 23, 2011

284.ഇവളല്ലേ നമ്മുടെ അഭിമാനം....!!

മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടി (അല്ല നായര്‍ സ്ത്രീ എന്നാണെങ്കില്‍ അങ്ങനെ..) വരച്ച രാജാ രവിവര്‍മ്മയെ കുറിച്ച് അഭിമാനത്തോടെ പറയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.. എന്നാല്‍ സായിപ്പന്മാര്‍ക്ക് രാജാരവിവര്‍മ്മയെക്കുറിച്ച് അത്ര ഉള്‍പ്പുളകം ഉള്ളതായി കേട്ടിട്ടില്ല.. അതല്ലേ അതിന്റെ ഒരു ശരികേട്.. ലോകം മുഴുവന്‍ പുളകത്തോടെ കാണുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നമുക്ക് കുറവാണ്.. എന്നാല്‍ അതേപോലെ ചില ഉല്‍പ്പന്നങ്ങള്‍ കണ്ടിട്ടും ഇന്ത്യന്‍ ആണോ അതോ അല്ലയോ എന്ന് തോന്നി വെറുതെ ഒരു കോള്‍ മയിര് കൊള്ളിക്കുന്ന കേസുകളും കുറവല്ല.. അത്തരം ഒന്നിനെ ഇവിടെ പരിചയപ്പെടുത്താം... അഭിമാനിച്ചോളൂ... പുളകം കൊണ്ടോളൂ... അതല്ല കോള്‍ ----------- ആണെങ്കില്‍ അതും ആവട്ടെ..



ഈ ചിത്രത്തില്‍ കാണുന്ന സുന്ദരികുട്ടിയെ കണ്ടിട്ട് എന്ത് തോന്നുന്നു.. തിളക്കമുള്ള ചുരിദാര്‍ ഇട്ട ഈ പഞ്ചാബി പെണ്‍കുട്ടിയെ കണ്ടാല്‍ മോഹം തോന്നാത്തവരുടെ ചികിത്സയും ഉടനെ തുടങ്ങണം.. ഇട്ടതുണിയിലൂടെ പെണ്ണിന്റെ നഗ്നശരീരം ചൂഴ്ന്നുനോക്കി മെനക്കെടുന്നവര്‍ക്ക് ഇവളെ കാണുമ്പോഴും ആ വികാരം തോന്നാം. എങ്കില്‍ വെറുതെ മോഹിക്കേണ്ട ഇഷ്ടം പോലെ നഗ്നചിത്രങ്ങളും വിഡീയോകളും സുലഭം.. ഇവളാണ് സണ്ണി ലിയോണ്‍ . കരന്‍ മല്‍ഹോത്ര എന്ന മനോഹരമായ പേര് പോര്‍ണോ ഫിലിം ഇന്‍ഡസ്ട്രീയ്ക്ക് വേണ്ടി മാറ്റി.. 2003 ലെ പെന്റ് ഹൌസ് മാഗസിന്‍ പെറ്റ് ആയതുമുതല്‍ അമേരിക്കന്‍ പോര്‍ണോ ചിത്ര നിര്‍മ്മാതാക്കള്‍ ഇവളെ നോട്ടമിട്ടു.. ഗോതമ്പിന്റെ നിറം.. ആവശ്യമുള്ളിടത്ത് ആവശ്യമുള്ളിടത്തോളം മാംസം. സുന്ദരമായ മുഖം... പിന്നെ ആണിന് കാണാന്‍ ആഗ്രഹം തോന്നുന്നതെല്ലാം സുന്ദരം തന്നെ.. ഇടയ്ക്ക് മാറിടങ്ങള്‍ അല്‍പ്പം സിലിക്കോണ്‍ കേറ്റി വലിപ്പവും രൂപവും വയ്പ്പിച്ചപ്പോള്‍ അമ്മച്ചീ..... ഇതൊരു ബോംബ്‌ തന്നെ..

അമേരിക്കന്‍ പോര്‍ണോ ഇന്‍ഡസ്ട്രീയില്‍ ഏഷ്യക്കാര്‍ വരുന്നത് ആദ്യമല്ല.. ആദ്യമല്ലെന്നു തന്നെയല്ല ഫിലിപ്പീന്‍സ് , തായ് ലാന്‍ഡ്‌ , ചൈന , ജപ്പാന്‍ എന്നിവിടങ്ങളിലെ സുന്ദരി പെണ്ണുങ്ങള്‍ ഈ രംഗത്ത് കൊടി കുത്തിയും കുത്തിച്ചും വാണു.. അതുകണ്ട് ചില ഭാരതീയ നാരീരത്നങ്ങള്‍ തങ്ങളുടെ ഉടുതുണി പറിച്ചു ഭാരതത്തിന്റെ കൊടിനാട്ടാന്‍ തുടങ്ങിയെങ്കിലും അത്രകണ്ട് ഏശിയില്ല.. അല്‍പ്പം കറുത്ത നിറം ( നല്ല കറുത്ത നിറത്തിന് ഡിമാണ്ട് ആണ് ) .. പെര്‍ഫോര്‍മന്‍സിലെ പോരായ്മ , ശരീരത്തിന്റെ വഴക്കമില്ലായ്മ , ഓമനത്തമോ മാദകത്തമോ ഇല്ലായ്മ തുടങ്ങി നിരവധി പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആര്‍ക്കും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.. പ്രിയാറായി , ഗീതാ തുടങ്ങിയവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും എങ്ങും എത്തിയില്ല.. ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് ആശ്വാസം. എന്‍ജെല ദേവിയെപ്പോലെ ചില ഭാഗ്യദോഷികള്‍ എങ്ങും എത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തു... അവിടെയാണ് നമ്മുടെ സണ്ണിമോള്‍ വിജയം കണ്ടിരിക്കുന്നത്... വര്‍ഷം നാലുലക്ഷത്തോളം ഡോളര്‍ ശമ്പളം തന്നെ കൈപ്പറ്റുന്ന സണ്ണിമോള്‍ മറ്റു പരസ്യങ്ങളും സ്വന്തം സൈറ്റും ഒക്കയായി അഞ്ചാറ് ലക്ഷം ഡോളര്‍ അങ്ങുണ്ടാക്കും... അടുത്തിടെ നടന്ന സര്‍വ്വേയില്‍ ഏറ്റവും ആരാധകര്‍ ഉള്ള ഏഷ്യന്‍ പോര്‍ണോ റാണി സണ്ണി മോള്‍ ആണെന്ന് തെളിഞ്ഞു.. സണ്ണിയുടെ സൈറ്റും ഫോട്ടോകളും വിഡിയോകളും ഗൂഗിളില്‍ തപ്പിയാല്‍ യഥേഷ്ടം കിട്ടും.. തപ്പുന്ന രാജ്യത്തെ നിയമം ഒന്ന് നോക്കിയിട്ട് വേണം തപ്പാന്‍ .. അല്ലെങ്കില്‍ തപ്പിയിട്ടു പോലീസ് പിടിച്ചാല്‍ തിരുമേനിയെ തെറി വിളിക്കല്ലേ...

നിരവധി മാന്യമായ സിനിമകളിലും സീരിയലുകളിലും മറ്റു ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ച സണ്ണിമോള്‍ ഇനി മാന്യമായ സിനിമകളില്‍ (അതും ബോളിവുഡില്‍ ) അഭിനയിക്കാന്‍ കൊതിച്ചിരിക്കുകയാണ്. മിക്ക നടികളും സിനിമ ഇല്ലാതാവുമ്പോള്‍ ആണ് ഉടുതുണി പറിക്കുന്നത്‌. അതല്ലേ സണ്ണി മോളുടെ പ്രത്യേകത.. ഇനി സണ്ണിയുടെ എന്തോ കാണാനാ എന്ന് കരുതുന്നവര്‍ ഞെട്ടരുത്... ഈ അടുത്തു തന്നെ സണ്ണിമോളെ ഹിന്ദി സിനിമയില്‍ കാണാം എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.. കഴിഞ്ഞതവണ ഒരു സംവിധായകന്‍ വിളിച്ചപ്പോള്‍ അഞ്ചുകോടി ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിയത് ഹിന്ദി സിനിമാ ലോകം തന്നെയാണ്.. ആദ്യ പടത്തിനു അഞ്ചുകോടി നല്‍കാതെ സംവിധായകന്‍ മുങ്ങി. ഇനി അടുത്ത തവണ അല്‍പ്പം റേറ്റ് കുറച്ചു സിനിമയില്‍ വന്നു ബോളിവുഡ് സിനിമാ കീഴടക്കണം എന്നുതന്നെയാണ് സണ്ണി മോളുടെ തീരുമാനം.. ഡാന്‍സ് രംഗങ്ങളില്‍ പാഡും എക്സ്ട്രാ സാധനങ്ങളും മുഴുപ്പിനായി കെട്ടിവെച്ചു ആടി തീര്‍ക്കുന്ന കൂതറ നടിയല്ല സണ്ണി.. എല്ലാം ആവശ്യത്തിനുണ്ട്.. അഭിനയത്തില്‍ ആഗ്രഗണ്യയെന്നു സായിപ്പന്മാര്‍ പോലും വിധിയെഴുതി.

എന്തായാലും നമ്മുടെ കണ്ണിലുണ്ണിയായ സണ്ണിമോളെ മലയാളം സിനിമയിലൂടെ ഇന്ത്യയില്‍ ആദ്യം അവതരിപ്പിക്കണം എന്നാണു കൂതറതിരുമേനി മലയാളം സിനിമാ നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നത്.. സണ്ണി മോള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു..

Wednesday, July 20, 2011

283. കൂതറകളുടെ കുത്തൊഴുക്കില്‍ കുലംമുടിയുന്നവര്‍ ..

ഹരിശങ്കര്‍ , സന്തോഷ്‌ പണ്ഡിറ്റ്‌ , പ്രശാന്ത് എന്നിവര്‍ മലയാള സംഗീത , സാഹിത്യ സിനിമാ കലാരംഗത്ത് എന്ത് സംഭാവന തന്നുവെന്ന് ചിന്തിക്കുന്നതിലും നല്ലത് എന്ത് ക്രൂരത ചെയ്തു എന്ന് അന്വേഷിക്കുന്നതാവും.. ആവിഷ്കാര സ്വാതന്ത്ര്യം മത , രാഷ്ട്രീയ സ്വാതന്ത്ര്യമെന്നതുപോലെ ആര്‍ക്കും അടിയറവെയ്ക്കേണ്ട കാര്യമില്ല. അതിന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും സാധ്യതകളും മനസ്സിലാക്കിയവരും ഉപയോഗിച്ചവരുമാണ് മേല്‍പ്പറഞ്ഞവര്‍ . ഹരിശങ്കറും (സിലസില ഫെയിം ) സന്തോഷ്‌ പണ്ഡിറ്റും (സുപ്രസിദ്ധ സിനിമാ സകല കലാ വല്ലഭന്‍ ) വമ്പന്‍ കുപ്രസിദ്ധി നേടി തങ്ങളുടെ കൃതികളെ തെറികള്‍ കൊണ്ട് അഭിഷേകം നടത്തിച്ചു മലയാളികളുടെ മുമ്പില്‍ വിജയിച്ചുവെന്നു വേണം പറയാന്‍.. എങ്ങേനെയും വിജയിക്കണം അറിയപ്പെടണം എന്നതായിരുന്നു ആഗ്രഹമെന്നതുകൊണ്ട് തന്നെ അതിലവര്‍ വിജയം കണ്ടതും നാം ഏവരും കണ്ടതാണ്.. ഇരുവരും തങ്ങളുടെ സൃഷ്ടികളുടെ നിര്‍മ്മാണത്തില്‍ തങ്ങളാലാവും വിധം നിര്‍മ്മാണം നടത്തിയതുകൊണ്ട് കൂതറയെന്ന കാറ്റഗറിയില്‍പ്പെടുത്താമെങ്കിലും മനപ്പൂര്‍വ്വം എന്ന് പറയാന്‍ കഴിയില്ല. ഉസൈന്‍ ബോള്‍ട്ടിനോളം വേഗത്തില്‍ ഓടാത്തവരുടെ കാല്‍വെട്ടുമെന്നു പറയാന്‍ കഴിയില്ലല്ലോ.. എന്നാല്‍ പ്രശാന്താവട്ടെ അറിഞ്ഞുകൊണ്ട് തന്നെ കോലം കെട്ടിയിരുന്നു..

ഇത്തരം എന്ത് വങ്കത്തര പരീക്ഷണവും മലയാളികളില്‍ പരീക്ഷിക്കാം എന്നിവര്‍ക്കറിയാം.. സാധാരണ കേട്ടുകൊണ്ടിരിക്കുന്ന / കണ്ടുകൊണ്ടിരിക്കുന്ന ഒന്നില്‍നിന്നു വിഭിന്നമായി ഒന്നിറക്കിയാല്‍ ശ്രദ്ധിക്കപ്പെടുമെന്ന നോവല്‍റ്റി എക്സിപിരിമെന്റ്റ് ആണിവിടെയും പരീക്ഷിച്ചിരിക്കുന്നത്.. സിനിമയിലും ഇത് കണ്ടിട്ടുണ്ട്.. പായസം കഴിച്ച ചെടിപ്പു മാറ്റാന്‍ അച്ചാര്‍ കൂട്ടുന്നതിനു സമമാണിത് . " ലജ്ജാവതിയെ നിന്റെ കള്ളകടക്കണ്ണില്‍ " എന്നാ ഗാനത്തിന്റെ വമ്പന്‍ വിജയത്തിലും നാമിത് കണ്ടതാണ്.. അസാധാരണ ആലാപന ശൈലിയും ശബ്ദവും ജാസി ഗിഫ്റ്റിലൂടെ നാം കേട്ടപ്പോള്‍ വീണ്ടും കേള്‍ക്കാനുള്ള കൌതുകത്തില്‍ ഗാനം വമ്പന്‍ വിജയം നേടി.. എന്നാല്‍ പിന്നീട് ജാസിയ്ക്ക് ഈ വിജയം അധികം കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധിക്കണം.. അതായത് പായസത്തിന്റെ ചെടിപ്പു അച്ചാറിലൂടെ മാറ്റിയാലും ആരും അച്ചാര്‍ കഴിച്ചു വയര്‍ നിറയ്ക്കില്ല എന്നതാണ് കാരണം..

ആദ്യം പറഞ്ഞിരുന്ന കലാ കൊലപാതകികളുടെ ആല്‍ബങ്ങള്‍ അരങ്ങു തകര്‍ത്തപ്പോള്‍ - അല്ലെങ്കില്‍ ഈ കൂതറകളുടെ കുത്തൊഴുക്കില്‍ - ചില നല്ല ആല്‍ബങ്ങള്‍ നാം കാണാതെ പോയി.. നല്ല ഇമ്പമുള്ള സംഗീതവും കാവ്യഭംഗി തുളുമ്പുന്ന വരികളും മികച്ച തിരക്കഥയും കണ്ണിനു കുളിര്‍മ്മ തരുന്ന ദൃശ്യഭംഗി തരുന്ന വിഡിയോകളുമുള്ള ചില നല്ല ആല്‍ബങ്ങള്‍ . അതിലൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്..

"ഇതളറിയാതെ "യെന്നുള്ള ഈ ആല്‍ബം സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത് കിരണ്‍ ബാബുവാണ്. സഹസംവിധാനം വളര്‍ന്നുവരുന്ന യുവസംവിധാന പ്രതിഭ റിജിന്‍ മാത്യൂവും. ഇതിന്റെ നിര്‍മ്മാണ നിര്‍വ്വഹണവും ക്യാമറാ സഹായിയും റിജിന്‍ തന്നെ.. ബാബു ആലപിച്ചിരിക്കുന്ന വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രവീണ്‍ ആയാംകുടിയും.. ഇതിന്റെ തിരക്കഥയും ഗാനരചനയും നടത്തിയിരിക്കുന്നത് യൂറോപ്പ്യന്‍ മലയാള ഗാനരചന രംഗത്ത് ശ്രദ്ധേയനായ ജയ്സണ്‍ ജോസെഫാണ്.. നിലാവുപോലെ , നവംബര്‍ മിസ്റ്റ് എന്നീ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും അതിരമ്പുഴക്കരനായ ജയ്സണ്‍ ജോസെഫാണ്.. ജയ്സണ്‍ ജോസെഫിന്റെ അനുഗ്രഹീതമായ തൂലികയിലൂടെ വിരിഞ്ഞ നവംബര്‍ മിസ്റ്റ്, നിലാവ് പോലെ എന്നിവയിലെ ഗാനങ്ങള്‍ യൂറോപ്പില്‍ ഇതിനോടകം തന്നെ വമ്പന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.. നിരവധി ടെലി ഫിലിമുകളിലും അഭിനയിച്ച ജയ്സണ്‍ നല്ലൊരു നടന്‍ കൂടിയാണ്..

ഭാരതീയ സംസ്കാരത്തോടു അതീവ അടുപ്പം പുലര്‍ത്തുന്ന ബാര്‍ബറയെന്ന യൂറോപ്പ്യന്‍ സുന്ദരിയാണ് ഈ ആല്‍ബത്തിലെ നായിക.. അനശ്വരമായ ദൈവീകപ്രണയം ഉടലെടുക്കുന്നത് ഹൃദയത്തിലാണെന്നും ശരീര വൈകല്യങ്ങള്‍ ഇതിനൊരു തടസ്സമായില്ലെന്നും ഈ ആല്‍ബത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നു.. തന്റെ വൈകല്യം ഒരുപക്ഷെ പ്രണയത്തിനു തടസ്സമാകുമെന്ന് കരുതുന്ന നായിക നായകനെ പ്രണയിക്കുന്നത്‌ നേരിട്ടല്ല.. സ്നേഹസന്ദേശങ്ങള്‍ കാമുകനെത്തിച്ചു ഒടുവില്‍ കാമുകനെ നേരിട്ട് കാണാന്‍ ധൈര്യം കാണിക്കുന്ന നായികയ്ക്ക് തീര്‍ത്തും അതെ മനസിന്റെ നൈര്‍മ്മല്ല്യമുള്ള നായകന്‍ സ്നേഹം മനസ്സിലാണെന്ന് കാട്ടിക്കൊടുക്കുന്നു.. ഇന്ത്യന്‍ വസ്ത്രങ്ങളിലും നൃത്തത്തിലും ബാര്‍ബറയെ അതീവ സുന്ദരിയാക്കി സംവിധായകന്‍ തീര്‍ത്തിരിക്കുന്നു.. മനോഹരമായ ഈ സംഗീത ശില്പ്പത്തിലെ നായകന്‍ സാജനാണ്.. ഇമ്പമാര്‍ന്ന സംഗീതം മനസ്സില്‍ ഒരു കുളിര്‍മഴ പെയ്യിക്കുമ്പോള്‍ മനോഹരമായ ആവിഷ്കാരം ഒരു നൊമ്പരം കലര്‍ന്ന സുഖവും തരുന്നു.. പറയുന്നതില്‍ കഥയില്ല കാണുന്നതില്‍ തന്നെ സുഖം..



കൂതറ ആല്‍ബങ്ങള്‍ അരങ്ങുതകര്‍ത്തു വാഴുമ്പോള്‍ ഇത്തരം മനോഹരമായ ആല്‍ബങ്ങള്‍ സംഗീതത്തെ സ്നേഹിക്കുന്നവരെ പരിചയപ്പെടുത്തിയില്ലെങ്കില്‍ ക്രൂരതയാവും എന്നറിയാമെന്നറിയാം എന്നതുകൊണ്ട്‌ മാത്രം ഈ പോസ്റ്റിനിവിടെ പ്രസക്തി വര്‍ദ്ധിക്കുന്നു..

Friday, July 15, 2011

282.ഇവനെ മാതൃകയാക്കൂ.. മണ്ണിനെ സ്നേഹിക്കൂ...

ഇന്ത്യയുടെ ആത്മാവും ഹൃദയവും ഗ്രാമങ്ങളിലാണെന്ന് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞിരുന്നു. ദേശത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവരെ അദ്ദേഹത്തിനു ജീവനായിരുന്നു. മണ്ണിന്റെ മണവും ആത്മാവുമറിഞ്ഞ് തങ്ങളുടെ ജീവിതവും ഭാവിയും പ്രകൃതിയുടെ മാറില്‍നിന്നു കണ്ടെത്തുന്ന കൃഷിക്കാരാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്തെന്നു ആ മഹാത്മാവ് മനസ്സിലാക്കിയിരുന്നു.. ഇന്നും ഭക്ഷ്യവസ്തുക്കള്‍ തെരുവോരത്ത് വില്‍ക്കുന്ന ഒരുനാടാണ്‌ നമ്മുടേത്‌. നാലക്ഷരം കൂട്ടി യോചിപ്പിച്ചു വായിക്കാന്‍ മാത്രം അറിയാവുന്ന " സാച്ചരനും" ടൈയും കൊട്ടും കെട്ടി ശീതികരിച്ച മുറിയില്‍ എണ്ണിച്ചുട്ടു കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് വായും നോക്കിയിരുന്നു കാലം കഴിക്കുന്നതില്‍ അഭിമാനിക്കുന്ന ഭൂരിഭാഗം ആളുകളില്‍നിന്നും എന്ത് കൊണ്ടും വെത്യസ്ഥരായ ചിലരെയും നാം പരിചയപ്പെടണം..

ഈ പോസ്റ്റില്‍ കൂതറ തിരുമേനി പരിചയപ്പെടുത്തുന്നതും അത്തരം ഒരാളെയാണ്. ഏതു ഭാരതീയനും അഭിമാനിക്കാന്‍ , ഓമനിക്കാന്‍ പ്രചോദനമാകാന്‍ ഒരു വ്യക്തിത്തം. അതാണ്‌ മലയാളി ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ സുപരിചിതനും മുന്‍നിരബ്ലോഗ്ഗറും സര്‍വ്വോപരി കൂതറ അവലോകനത്തില്‍ അംഗവും ആയ ജോണ്‍ ചാക്കോ പൂങ്കാവ്.. നൂറിലേറെ മികച്ച പോസ്റ്റുകളിലൂടെ ബൂലോകത്തിന്റെ കണ്ണിലുണ്ണിയായ "അളുപുളി" യെന്ന ബ്ലോഗിന്റെ ഉടമയായ ഈ ചെറുപ്പക്കാരന്‍ പത്തനംതിട്ട ജില്ലയിലെ പൂങ്കവ് എന്ന മലയോര പ്രദേശത്തിന്റെ ഓമനപുത്രനാണ്. ബാംഗളൂരിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ആയ ഈ ചെറുപ്പക്കാരന്‍ അയര്‍ലണ്ടില്‍ ജീവിക്കുന്ന ഒരുപ്രവാസികൂടിയാണ്. അയര്‍ലണ്ടിലെ മിക്ക സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായ ഈ ചെറുപ്പക്കാരന്‍ അടിയുറച്ച ഈശ്വര വിശ്വാസിയാണ്.. തന്റെ എല്ലാ ജീവിത വിജയങ്ങളിലും ദൈവത്തിന്റെ കരങ്ങള്‍ ഈ യുവാവ് കാണുന്നു. വിശ്വസിക്കുന്നു..



നന്നേ ചെറുപ്പത്തിലെ കൃഷിയോട് അമിതമായ താല്‍പ്പര്യം ഉണ്ടായിരുന്ന ജോണ്‍ പറമ്പില്‍ എല്ലാ കൃഷികളും ചെയ്യുന്നതോടൊപ്പം വീട്ടുമുറ്റത്ത് ചെടികള്‍ക്കുപകരം ചട്ടിയിലും ചാക്കിലും പച്ചക്കറികള്‍ കൃഷിചെയ്തു മികവ് കാട്ടിയിരുന്നു. മികച്ച വിളവു കിട്ടിയിരുന്ന ജോണ്‍ അയല്‍വക്കക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പച്ചക്കറികള്‍ സൗജന്യമായി നല്‍കിപ്പോന്നു. വിവാഹശേഷം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ എത്തിയ ജോണിലെ കൃഷിക്കാരന് ബാല്‍ക്കണി കൃഷിയാണ് ഊര്‍ജ്ജം നല്‍കിയിരുന്നത്. അയര്‍ലണ്ടിലെ കൊടും തണുപ്പിലും ബാല്‍ക്കണി കൃഷി മികച്ച വിളവു തന്നപ്പോള്‍ സാന്‍ട്രിയിലെ കമ്മ്യൂണിറ്റി ഫാര്‍മിങ്ങില്‍ അംഗം ആവാന്‍ ജോണ്‍ ധൈര്യം കാട്ടി. ഏക്കറുകളോളം വ്യാപിച്ച ഈ കൂട്ടുകൃഷിയില്‍ അയര്‍ലണ്ടില്‍ സുലഭമായ ചില വിളകള്‍ക്കൊപ്പം നാട്ടിലും ലഭ്യമായ ഉരുളന്‍ കിഴങ്ങ് , ബീറ്റ് റൂട്ട് , ക്യാരറ്റ് , ഗ്രീന്‍ പീസ്‌ , പയര്‍ , കാബേജ് തുടങ്ങി സ്ട്രോബെറി വരെ കൃഷിചെയ്യുന്ന സാങ്കേതിക മികവ് കരസ്ഥമാക്കി.. അതിനുശേഷമാണ് സ്വന്തമായി കൃഷിചെയ്യണമെന്ന മോഹം ജോണിനുണ്ടായത്.

അയലണ്ടില്‍ കൃഷിചെയ്യുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. വന്‍തുക പാട്ടം നല്‍കുന്നതിനോടൊപ്പം പണിയായുധങ്ങള്‍ വാങ്ങി , ഇന്‍ഷുറന്‍സ് നല്‍കി കൃഷി ചെയ്ത ജോണ്‍ ഒടുവില്‍ വന്‍വിജയം നേടി. ചിലപ്പോഴൊക്കെ സ്വദേശികളായ ആളുകളെയും പണം നല്‍കി ജോണ്‍ കൃഷിക്ക് സഹായിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു.. ഫാര്‍മേഴ്സ് മാര്‍ക്കറ്റിലൂടെ വിപണി കണ്ടെത്തിയ ജോണ്‍ കൂട്ടുകാര്‍ക്കും ആവശ്യം പോലെ പച്ചക്കറികള്‍ സൗജന്യമായി നല്‍കി. സ്വന്തം ആവശ്യത്തിനും ഇഷ്ടം പോലെ പച്ചക്കറികള്‍ കിട്ടിയ ജോണ്‍ അയര്‍ലണ്ടിലെ മാത്രമല്ല കേരളത്തിലെയും ചെറുപ്പക്കാര്‍ക്ക് ഒരുമാതൃകയാണ്. " നാലച്ചരം " പഠിച്ചാല്‍ കൃഷിക്കാരോട് അവജ്ഞ തോന്നുന്ന ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കിടയില്‍ ജോണ്‍ തന്റെ പ്രവര്‍ത്തികൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.. വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന ജോണിന്റെ വാക്കുകളില്‍ " ഒരു സഹജീവിയോടു കാരുണ്യം കാട്ടുന്നവനെ മണ്ണിനെ നോവിക്കാതെ നൂറു മേനി കൊയ്യാന്‍ കഴിയൂ " എന്ന വാചകം നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കണം. സ്വന്തമായി കൃഷിചെയ്തു സ്വന്തം ആവശ്യങ്ങള്‍ക്കായി പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ കൊടുംവിഷമടിച്ചു കേരളത്തിലെത്തുന്ന പാണ്ടിയുടെ പച്ചക്കറി ഒഴിവാക്കാനും ഒപ്പം ഒരു പുതിയകാര്‍ഷിക സംസ്കാരത്തിനുതന്നെ തുടക്കമിടാന്‍ കഴിയും..

ഏവരും പാട്ടത്തിനെടുത്ത് കൃഷിചെയ്യണം എന്നല്ല ഇതിന്റെ സാരാംശം... നഗരത്തില്‍ ബാല്‍ക്കണിയിലും വീടുകളില്‍ സ്വന്തം അടുക്കളത്തോട്ടത്തിലും കൃഷിചെയ്തു സ്വയംപര്യാപ്തത നേടാം.. സമയക്കുറവിനെ കുറ്റം പറയുന്നവര്‍ ജോണിന്റെ ജീവിതരീതി ശ്രദ്ധിക്കുക.. യൂറോപ്പിലെ ഒരു തിരക്കേറിയ പ്രഭാതത്തില്‍ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയരുടെ ജോലിക്ക് പുറമേ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കുന്ന ജോണ്‍ പോതുക്കാര്യത്തിനും വ്യായാമത്തിനും (ജോണ്‍ അറിയപ്പെടുന്ന ഒരു ബാറ്റ്മിന്ടന്‍ കളിക്കാരന്‍ കൂടിയാണ് ) ബ്ലോഗ്‌ എഴുത്തിനും സമയം കണ്ടെത്തുന്നു. നല്ലൊരു വായനക്കാരന്‍ കൂടിയായ ജോണിന്റെ സ്വകാര്യ വായനശാലയില്‍ ആയിരത്തോളം പുസ്തകങ്ങള്‍ ഉണ്ട്. പാചകത്തിലും നിപുണനായ ജോണ്‍ സ്വന്തം കൃഷിയിടത്തില്‍ വിളവെടുത്ത പച്ചകറികള്‍ രുചികരമായി പാചകം ചെയ്യാനും സമയം കണ്ടെത്തുന്നു... സമുദായ , സാമൂഹിക രംഗത്തും സമയം ചിലവിടുന്ന ജോണിന്റെ ഉപദേശം " ചെറുപ്പം ക്രിയാത്മകമായി ചെലവിടുക.. ടൈം മാനേജ്മെന്റ് ശീലിക്കുക. ജീവിതം സന്തോഷപ്രദമാക്കുക.." എന്നാണ്.

ശീതമേഖലയിലെ കൃഷിയില്‍ വന്‍വിജയം നേടിയ ജോണിന്റെ അടുത്ത ശ്രമം കേരളത്തിന്റെ ട്രോപ്പിക്കല്‍ കാര്‍ഷിക വിഭവങ്ങളായ കപ്പ , കാച്ചില്‍ , പടവലം , ചേന , ചേമ്പ് തുടങ്ങിയവ കൃഷിചെയ്തു വിജയം നേടുകയാണ്‌.. അതിനുള്ള ശ്രമം ജോണ്‍ തുടങ്ങിക്കഴിഞ്ഞു.. ശ്രീ. ജോണ്‍ ചാക്കോയ്ക്ക് കൂതറ തിരുമേനിയുടെയും കൂതറ അവലോകനത്തിന്റെയും എല്ലാ ആശീര്‍വാദങ്ങളും നേരുന്നു..

ജോണിന്റെ വിജയം അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഓണ്‍ലൈന്‍ പത്രമായ യൂറോമലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.. അതേപോലെ പ്രവാസിമലയാളി പത്രവും ദീപിക പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു..

Sunday, July 10, 2011

281. ഇവനല്ലേ ബ്രൂസ്‌ലിദാസ് ..

സില്‍സില , സന്തോഷ്‌ പണ്ഡിറ്റ്‌ എന്തൊക്കെ പുകിലായിരുന്നു.. സത്യം പറഞ്ഞാല്‍ രണ്ടും രണ്ടു സാധാരണ പാട്ടുകാര്‍ ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടാലെന്റ്റ് എന്ന് പറയുന്നത് അവര്‍ ആരുമല്ല.. ഇവരൊക്കെ ചെയ്തതിനു ഒരുപടി മുകളില്‍ ആക്ഷന്‍ (സംഘട്ടനം) കൂടി നടത്തി ഒരു പാട്ടുകാരന്‍ രംഗത്ത് എത്തിയിരിക്കുന്നു. പ്രശാന്ത് അതാണ്‌.. ബ്രൂസ് ലിയുടെയും യേശുദാസിന്റെയും മിശ്രിതം.. ഇവന്‍ ക്ലിക്ക് ചെയ്‌താല്‍ സുരേഷ് ഗോപി വീട്ടിലിരിക്കും.. കിടിലന്‍ എട്ടു പാക്ക് ശരീരവും മനോഹരമായ ശബ്ദവുമാണ് ഇവന്റെ സമ്പത്ത് .. അഭിനയശേഷി ഉഗ്രന്‍..

എനിക്ക് കൂടുതല്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദം ഉണ്ട്... ഇവനെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്...

Thursday, July 7, 2011

280. കമ്പിപ്പടങ്ങള്‍ പുനര്‍ജ്ജനിക്കുന്നു...!!

പണ്ടുകാലത്ത് അമ്മാവന്മാര്‍ തലയില്‍ മുണ്ടിട്ടു പോയി കണ്ടിരുന്ന പടങ്ങള്‍ വീണ്ടും വരുന്നെന്നു വാര്‍ത്ത. ആദ്യം പപ്പുവിനെയും രതിചേച്ചിയെയും ഇറക്കി രതി നിര്‍വ്വേദം ഹിറ്റ്‌ ആക്കി. സത്യം പറയണമല്ലോ പഴയജയഭാരതിയെ കാണുമ്പോള്‍ ശര്‍ദ്ധിക്കാനായിരുന്നു തോന്നിയിരുന്നത്. എന്നാല്‍ കൃഷ്ണചന്ദ്രന്‍ തന്റെ അഭിനയം ക്ലാസ്സിക് ആക്കിയിരുന്നു. പുതുക്കിയ ചിത്രത്തില്‍ പയ്യന്‍ പോര.. മുഖത്തു ഒരിത് വരുന്നില്ല. കൌമാരം കയറുമ്പോള്‍ ചേച്ചിമാരെ ഒരിതോടെ കാണുന്ന ഒരു ഭാവം അവന്റെ മുഖത്തു ഒട്ടും വരുന്നില്ല. അല്ല ഈ ഭാവം എന്നത് കാശുമുടക്കി വരുത്താനാവില്ലല്ലോ.. എന്തായാലും ശ്വേതമേനോന്റെ അഭിനയമെന്നോ അല്ലെങ്കില്‍ വെള്ളിത്തിരയിലെ ഭാവങ്ങള്‍ / വേഷം കലക്കി.. ഇത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലെങ്കില്‍ കുന്നത് ഫാര്‍മസിയുടെ മുസ്ലീ പവ്വര്‍ എക്സ്ട്ര കഴിച്ചാലും പിന്നീട് വല്ല ഗുണവും ഉണ്ടെന്നു തോന്നുന്നില്ല.. ശ്വേതയുടെ അര , തുട ( സോറി.... ചമ്മന്തി അരയ്ക്കുന്നത്, ആ കല്ല്‌ തുടയ്ക്കുന്നത് ) , അരി ആട്ടല്‍ എന്റെ അമ്മോ.. കിടിലോല്‍ കിടിലന്‍.. ഇതല്ലേ.. രതി ചേച്ചി.. അല്ലാതെ പിത്തം പിടിച്ച ജയഭാരതിയുടെ വടിവില്ലാത്ത മേദസ്സിനെയാണോ രതിയായി കാണിക്കേണ്ടിയിരുന്നത്. അല്ല അന്നൊക്കെ അത്രയും മതി.. ഒള്ളതോണ്ട് ഓണം പോലെ അല്ലാതെ.. ഇന്നൊക്കെ ഐ.എസ്. ഓ. സര്‍ട്ടിഫിക്കെറ്റ് ഇല്ലാത്ത കമ്പനിയുടെ ജട്ടിപോലും ആര് ഇടും..

ഐ.വി. ശശി അണ്ണന്‍ സംവിധാനിച്ച അവളുടെ രാവുകളും വരുന്നെന്നു കേട്ടു... സത്യം ... ജയഭാരതി പോലെയല്ല സീമ ചേച്ചി.. ശാന്തി ചേച്ചി ആയിരുന്ന കാലത്തെ നടന വൈഭവം കൊണ്ടാവും വടിവൊത്ത ശരീരവും തടിച്ചു മലര്‍ന്നു കാണികളുടെ മനം കുളിരണിയിക്കുന്ന ചുണ്ടുകളുമുള്ള സീമചേച്ചി അവളുടെ രാവുകളില്‍ തകര്‍ത്തഭിനയിച്ചു. സത്യം പറഞ്ഞാല്‍ ആ പടം രണ്ടാമത് ചെയ്യാന്‍ ആരപ്പാ വരുന്നത്.. മഴയില്‍ കുളിച്ചു നടനം നടത്തിയ " രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല " എന്നാ പട്ടു ആരഭനയിച്ചാലും ശരിയാവില്ല.. ഒന്നൊന്നര ഡാന്‍സ് അല്ലായിരുന്നോ..! ശശിയണ്ണന്റെ അന്നത്തെ സംവിധാന മികവു തടിച്ചു ചീര്‍ത്തു പിത്തം പിടിച്ചുള്ള ഹീറോ സോമന്‍ അണ്ണന്‍ മാത്രം ശരിയായില്ല.. അല്ലെങ്കില്‍ തന്നെ ആ പടത്തില്‍ സോമനല്ല സുകുമാരനല്ല എസ്.പി.പിള്ള ഹീറോ ആയി അഭിനയിച്ചാലും ആര്‍ക്കെന്തു ചേതം. അലന്‍ സോളി ഷര്‍ട്ടിന്റെ ബട്ടന്‍സ് ഉണ്ടാക്കുന്നത് ഇതു കമ്പനിയെന്നു ആര് ചോദിക്കും.? വെറുതെ റീമേക്ക് ഉണ്ടാക്കി നശിപ്പിച്ചു പണവും പേരും കളയാതെ നന്നായി ഉണ്ടാക്കിയാല്‍ കൊള്ളാം..

ഇനി നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും റീമേക്കി പഠിക്കാന്‍ വേറെയും കുറെ ചിത്രങ്ങള്‍ ഉണ്ട്..

1 . ആദ്യപാപം ..

പ്രശസ്ത സംവിധായകന്‍ പി.ചന്ദ്രകുമാരന്‍ സാറിന്റെ സംവിധാനത്തില്‍ കുടകിന്റെ മാണിക്യം അഭിലാഷ അഭിനയിച്ച മുഴുനീള തുണിയില്ലാപ്പാടം.. സംഭവം സൂപ്പര്‍ ഹിറ്റായിരുന്നു.. പക്ഷെ ആടിനെ പഴം കാണിക്കുന്നത് പോലെ നടി തുണി ഉടുക്കാതെ അഭിനയിച്ചാലും പ്രേക്ഷകര്‍ തുടയും വയറും മാത്രം കണ്ടു തൃപ്തരായി.. അതാണ്‌ ക്യാമറമാനും സംവിധായകനും ആളെ ഊശി ആക്കിയെന്നു പറയുന്നത്.. അതോടെ അഭിലാഷ സൂപ്പര്‍ ഹീറോയിന്‍.. നടന്‍ ചന്ദ്രകുമാര്‍ സാറിന്റെ അനിയന്‍ കിരണ്‍ ആയിരുന്നെന്നു ഓര്‍മ്മ.. പുള്ളി കുറെ പടങ്ങള്‍ കൂടി ചെയ്തു കട്ടയും പടവും മടക്കി പി.സുകുമാര്‍ എന്നാ പേരില്‍ സിനിമാട്ടോഗ്രാഫര്‍ ആയി ജീവിക്കുന്നു.. പുള്ളി നല്ല വെടിവെപ്പ്കാരന്‍ ആണ്.. തെറ്റിധരിക്കേണ്ട.. തൊടുപുഴ ഷൂട്ടിംഗ് റേഞ്ച് മെമ്പര്‍ കൂടിയാണ് സുകുമാര്‍.. ഈ പടത്തിന്റെ ഗംഭീര വിജയം കണ്ടപ്പോഴാണു സംവിധായകന്‍ മമ്മൂട്ടിയുടെ മുഖത്തിനും അഭിലാഷയുടെ തുടയ്ക്കും ഒരേ മാര്‍ക്കെറ്റ് ആണെന്ന് വിളംഭരം ചെയ്തത്.

2 . മലയത്തിപെണ്ണ്..

കെ.എസ്..ഗോപാലകൃഷ്ണന്‍ സാറിന്റെ അടിപൊളി സൃഷ്ടി.. ഈ സിനിമ ഏഷ്യാനെറ്റ് (ഒരിക്കല്‍ സൂര്യയും) പ്രക്ഷേപണം നടത്തിയിരുന്നു.. ഇവര്‍ തുണ്ടിട്ടാണോ അതോ വെട്ടിക്കളഞ്ഞത് ചേര്‍ത്തു വെച്ച് പ്രക്ഷേപിച്ചതാണോ എന്നറിയില്ല. നായികയുടെ സന്നിധാനം വരെ ഇതില്‍ കാണിച്ചിരുന്നു.. കൂതറ പടം ആയിരുന്നെങ്കിലും " മത്തി ചാറ് മണക്കുന്നു മണക്കുന്നു " എന്ന പാട്ട് സൂപ്പര്‍ ഹിറ്റ് ആയിരുന്നു.. ഇനി റീമേക്കില്‍ " കരിമീന്‍ പൊള്ളിച്ചത് മണക്കുന്നു എന്നാക്കിയാലും തരക്കേടില്ല... കേരളത്തിലെ വനങ്ങളില്‍ ആദിവാസികളും ഗോത്രക്കാരും പറയുന്ന ഭാഷ എന്നപേരില്‍ ഇതില്‍ പറയുന്ന ഭാഷ എന്തെന്ന് കണ്ടുപിടിക്കാന്‍ അന്നുമുതല്‍ ഭാഷാ ശാസ്ത്രഞ്ജന്മാര്‍ നടത്തുന്ന ശ്രമം ഇന്നും തുടരുന്നു.. എന്ത് ഭാഷയെന്നു കോവാലകൃഷ്ണന്‍ സാറിനു മാത്രം അറിയാം.. അല്ലെങ്കിലും ഈ പടമൊക്കെ കേട്ടു മനസ്സിലാക്കാന്‍ ആര്‍ക്കു നേരം..

3 . ലയനം..

സൂപ്പര്‍ സംവിധായകന്‍ തുളസീദാസ് സാറിന്റെ ആദ്യത്തെ സംരഭം.. സില്‍ക്ക് സ്മിത , ദേവിശ്രീ, അഭിലാഷ എന്നിവരോടൊത്ത് സിനിമ താരമായ ഉര്‍വശിയുടെ ഏറ്റവും ഇളയ സഹോരനായിരുന്ന നന്ദുവും അഭിനയിച്ചിരുന്നു.. ഇന്ത്യയിലെ മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടത്തിയ ഈ സിനിമ വന്‍ ഹിറ്റായിരുന്നു.. കേരളപ്പടമെന്നാല്‍ കമ്പിപ്പടമെന്നു വടക്കേ ഇന്ത്യന്‍ സംസ്ഥാന കമ്പിഭ്രാന്തന്മാരെ അറിയിച്ചത് ഈ സിനിമയോടെ ആയിരുന്നു.. (അവളുടെ രാവുകള്‍ ചെറിയ തുടക്കം പണ്ട് നടത്തിയിരുന്നു..) നന്ദു ആത്മഹത്യ നടത്തുകയും ഉര്‍വശിയും തുളസീദാസും തമ്മില്‍ പിണങ്ങിയതും പിന്നീടുള്ള ചരിത്രം.. അതോടെ തുളസീദാസ്‌ കളം മാറ്റി ചവിട്ടി.. പിന്നീട് ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ സില്‍ക്ക് സ്മിതയും ആത്മഹത്യ ചെയ്തു.. മാറും വയറും കുറെ കാണിച്ചു നോക്കിയെങ്കിലും ദേവിശ്രീ രക്ഷപ്പെട്ടില്ല.. കുറെ നല്ല ഗാനങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.. എന്തായാലും അന്നേ പോയി രാത്തൂറ്റല്‍ എന്ന് പറഞ്ഞതുപോലെ തുളസീദാസിന്റെ കമ്പിപ്പട മികവ് പക്ഷെ പിന്നീട് കാണിക്കാന്‍ അവസരം കിട്ടിയില്ല..

4 . കിന്നാര തുമ്പികള്‍ .

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയചിത്രം ആയിരുന്നു ഇത്. പന്ത്രണ്ടു ലക്ഷം മുടക്കിയ പടം തീയേറ്ററില്‍ നിന്ന് നേടിയത് നാല് കോടി. അതായതു മുപ്പത്തി മൂന്നിരട്ടി .. ഇത്ര വമ്പന്‍ കളക്ഷന്‍ ഒരു മലയാള സിനിമയും (മുടക്ക് മുതലിന്റെ മുപ്പത്തി മൂന്നിരട്ടിയില്‍ കൂടുതല്‍ ) നേടിയിട്ടില്ല.. അതായതു ലാലേട്ടനും മമ്മൂക്കയും "ഷക്കു ചേച്ചിയുടെ " മുമ്പില്‍ ഒന്നുമല്ല.. അതല്ലേ രാക്ഷസ രാജാവും രാവണപ്രഭുവും ഓണക്കാലത്ത് വന്നപ്പോള്‍ ഒപ്പം രാക്ഷസ രാജ്ഞിയും ഉണ്ടായിരുന്നു.. ദോഷം പറയരുതല്ലോ മൂന്നും സൂപ്പര്‍ ഹിറ്റ്. ഈ ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് ആയതോടെ ഇത്തരം ചിത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു.. ആര്‍. ജെ . പ്രസാദ്‌ സംവിധാനം ചെയ്ത കിന്നാര തുമ്പികള്‍ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ അദ്ദേഹം പുന്നാരപ്പൂങ്കുയില്‍ നിര്‍മ്മിച്ച്‌ അടുത്ത ചക്കയ്ക്ക് മുയലിനെ കൊല്ലാന്‍ നോക്കിയെങ്കിലും നടന്നില്ല.. എന്നാല്‍ ലൌലി മുതല്‍ സുഗന്ധവല്ലി വരെ സംവിധാനം ചെയ്തു എ.ടി.ജോയി എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബി.സി. ക്ലാസ് തീയേറ്ററുകളിലെ മൂട്ടകള്‍ക്ക്‌ രക്തം കുടിക്കാന്‍ ആവശ്യത്തിനു ആള്‍ക്കാരെ എത്തിച്ചു കൊടുത്തു..

ഇനി സംവിധാനിച്ചു നിര്‍മ്മിച്ച്‌ റീമേക്കി മലയാളികളെ പുളകം അണിയിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ ചിത്രങ്ങളും ഒന്ന് ഓര്‍ത്ത്‌ വെക്കാം.. ചിലകാര്യങ്ങള്‍ ഒന്ന് പറഞ്ഞുകൊള്ളട്ടെ , ഇതില്‍ ഏതാണ്ടൊക്കെ ഉണ്ടാകും എന്ന് പറഞ്ഞു വരുന്ന ആളുകളെ - വിശന്നു ഊണ് ചോദിച്ചുവരുന്നവര്‍ക്ക് ചായകൊടുത്തു വിടും എന്നുപറയുന്ന സെറ്റപ്പില്‍ നിന്നുമാറി ബിരിയാണി കൊടുത്തു വിടുന്ന കാലം എന്ന് വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.. കാലം മാറിയിട്ടും നമ്മുടെ നിയമവും സെന്‍സറിങ്ങും ലിമിറ്റും ഒന്നും മാറിയില്ലേ. തമ്പുരാനേ..!!

ഇത്തരം പടം റീമേക്കി എടുക്കുന്നവരോട് ചില അപേക്ഷകള്‍ .

1 . ഇത്തരം പടങ്ങള്‍ ഹൈ ഡെഫനിഷന്‍ കാമറയില്‍ മാത്രം ചിത്രീകരിക്കുക.. ഭാവിയില്‍ പിള്ളേര്‍ക്ക് പഠിക്കാന്‍ കൊടുക്കനുള്ളതാണ്.. അതേപോലെ സിഡി , ഡിവിഡി ഇറക്കുന്നതുപോലെ ബ്ലൂറെ ഡിസ്കും ഇറക്കുക.. കാശുമുടക്കി വാങ്ങിയ ത്രീഡി എല്‍ .ഈഡി ടിവിയില്‍ കാണുമ്പൊള്‍ സുഖം വരേണ്ടേ...!!

2 . ആളെ പറ്റിക്കുന്ന ഇടപാട് വേണ്ട.. ഇന്റര്‍നെറ്റിലും ഡിസ്കായും നേരിട്ടും ഇഷ്ടം പോലെ കിട്ടുന്ന ഐറ്റംസാണ് ഇതൊക്കെ.. പറ്റിച്ചാല്‍ പണികിട്ടും.. മുഴുക്കുടിയന് ബീയറിന്റെ മണം അടിച്ചാല്‍ എന്താവാനാണ്..

3 .. സൌണ്ട് ഡി റ്റി എസ് ഹൈ ഡേഫനിഷനില്‍ വേണം .. ഇത്തരം പടത്തില്‍ സൌണ്ട് എന്നുപറഞ്ഞാല്‍ റസൂല്‍ പൂക്കുട്ടി പോലും റിസേര്‍ച് നടത്തി മാത്രമേ ചെയ്യാറുള്ളൂ.. കാരണം സൌണ്ട് അല്ലെ എല്ലാം...

അപ്പോള്‍ ഇനി റീമേക്ക് കമ്പി പടങ്ങളുടെ കാലം തന്നെ..

279.ഒടുക്കത്തെ ആയുസ്സാണ് ട്ടോ ...!!



അണ്ണാന്റെ ഭാഗ്യം കണ്ടില്ലേ.. ഈസിയായി മരണത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. അമ്പോ..!!

Monday, July 4, 2011

278.പപ്പനാവന്റെ കോണോന്‍ വിറ്റിട്ടു വേണോ റോഡും പാലവും പണിയാന്‍..!?

തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിലെ നിധി കണ്ടപ്പോള്‍ മുതല്‍ ഇതെന്നോ ചെയ്യണം എന്ന് കേരളത്തില്‍ ആലോചന തുടങ്ങി. അതിന്റെ ഓരോ സാധ്യതകളും
കണക്കു കൂട്ടലും ദിനം ദിനം പെരുകി. ഓരോ ദിനവും വരവുവെച്ച കണക്കുകള്‍ അരലക്ഷം കോടി , തൊണ്ണൂറായിരം കോടിയെന്നൊക്കെ കണ്ടപ്പോള്‍ അമേരിക്കന്‍ ഡോളറില്‍ കണക്കുക്കൂട്ടി ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ ബില്‍ ഗേറ്റ്സിനെയും കാര്‍ലോസ് സ്ലിമ്മിനേയും വരേന്‍ ബഫെറ്റിനെയും പോലെ നമ്മുടെ പാവം പപ്പനാവന്‍ സാമിയെയും ഒപ്പം കൂട്ടി. അവരെല്ലാം പണം ദാനം കൊടുക്കുന്നതുപോലെ പപ്പനാവന്‍ സാമി ദാനം കൊടുക്കാന്‍ കഴിയില്ലത്തതുകൊണ്ട് കഴിയുന്ന അച്ചായന്മാരും ഇക്കാക്കമാരും ചില ഡാഷ് മക്കളും ഈ പണം എടുത്തു ചിലവാക്കാന്‍ പദ്ധതിയും പ്ലാന്‍ ചെയ്യുന്നു. ഇത്രയും കാലം എടുക്കഞ്ഞ പണം അവിടെ കിടന്നതുകൊണ്ടു എന്തുപ്രയോജനം എന്ന് കരുതുന്നു ചിലര്‍. ചിലരാവട്ടെ ഈ പണം കൊണ്ട് റോഡും പാലവും പണിഞ്ഞു അതിന്റെ ടോള്‍ പപ്പനാവന്‍ സാമിക്ക് തിരികെ കൊടുത്ത് പുള്ളിക്കാക്കാരനെ ഒരു കോര്‍പ്പറേറ്റ് മുതലാളി ആക്കിയാലോ എന്നും കരുതുന്നു.. നമ്മുടെ നാട്ടിലെ പണം കൊടുത്ത് പണം ഉണ്ടാക്കുമ്പോള്‍ ജപ്പാന്‍കാരും വടക്കേ ഭാരതത്തിലെ പണക്കാരും കീശവീര്‍പ്പിക്കെണ്ടാന്നു അവരുടെ മതം..

അതിനു മുമ്പേ ചില കാര്യങ്ങള്‍ മനസ്സിലാക്കണം.. ഒരുപക്ഷെ ജനങ്ങളുടെയും പഴയ സര്‍ക്കാരിന്റെയും പണം ബ്രിട്ടീഷ് ചെകുത്താന്മാര്‍ കൊണ്ടുപോകെണ്ടെന്നു കരുതി അന്നത്തെ ഭരണാധികാരികള്‍ സൂക്ഷിച്ചതാകും ഈ പണം. എന്നാല്‍ ഈ പണം ജനങ്ങള്‍ക്ക്‌ തിരികെകൊടുക്കണോ.. അല്ല വേണോ.. ഇത് പറയുന്നതിന് മുമ്പേ ചില കാര്യങ്ങള്‍ ഒന്ന്‍ മനസിലാക്കുക.

1.ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നവരില്‍ ചിലര്‍ , അല്ലെങ്കില്‍ അവരുടെ മുന്‍ഗാമികള്‍ ബോഫോഴ്സ് തോക്കിടപാടില്‍ ഉണ്ടാക്കിയ കോടികള്‍ എവിടെ..? അത് ജന നന്മയ്ക്ക് ഉപയോഗിച്ചോ..?

2.ഡി ബി റിയാല്‍റ്റി കനിമോഴിയ്ക്ക് കൊടുത്ത ഇരുനൂറു കോടിയുടെ കൈക്കൂലി ജനനന്മയ്ക്ക് ഉപയോഗിക്കുമോ..?

3.ടൂ.ജി.. സ്പെക്ട്രം കുംഭ കൊണത്തിന്റെ രണ്ടു ലക്ഷം കോടി പിടിച്ചു റോഡും പാലവും പണിയാന്‍ കൊടുക്കുമോ... (പാവം പപ്പനാവന്‍ സാമി ഇതിന്റെ മൂന്നിലോന്നെ ഇത്രയും കാലമായി കൈവശം വെച്ചുള്ളൂ..)

4.അടുത്തിടെ പിടിയിലായ പ്രസിദ്ധ (സോറി കുപ്രസിദ്ധ ) ചൂതാട്ട , കുതിരപന്തായക്കാരന്‍ ഹസ്സന്‍ അലി കടത്തിയത് അമ്പതിനായിരം കോടി രൂപയാണ്.. ഭാരതത്തില്‍ മറ്റൊരു പതിനായിരം കോടിയുടെ ആസ്തിയും .. ഈ കള്ളപ്പണം പിടിച്ചു കൈവശം വെച്ച് റോഡും പാലവും പണിയുമോ..?

5.ഇപ്പോള്‍ ജയിലില്‍ ഉള്ള നമ്മുടെ അബുസലീം ചേട്ടന്‍ ( മോണിക്ക ബേദിയുടെ കെട്ടിയവന്‍... ദാവൂദിന്റെ പഴയ ദോസ്ത്) അയ്യായിരം കോടിയുടെ ആസ്തിക്കാരന്‍ ആണ്.. മൊത്തം ക്രിമിനല്‍ പണം.. എന്താ അതില്‍ ചൊറിയാന്‍ പറ്റുമോ...? ആള് ജയിലില്‍ ആണല്ലോ.. ഒന്ന് ഞൊട്ടി നോക്കുന്നോ...?

6.ഏഴുലക്ഷം കോടി സ്വിസ്സ് ബാങ്കില്‍ ഉണ്ടെന്നു വെയ്പ്പ്.. അതല്ല എഴുപതു ലക്ഷം കോടിയെന്ന് മറ്റൊരു കണക്കു. എന്താ അതിനെക്കുറിച്ച് മിണ്ടാന്‍ പോലും "മൌനി ബാബ"
സര്‍ദാര്‍ജിയ്ക്ക് കഴിയുന്നില്ല. നമ്മുടെ ദേശീയ കടം വീടാനും , അടുത്ത പഞ്ചവല്‍സര പദ്ധതി നടപ്പിലാക്കാനും അത് മതി.. ചോദിച്ചാല്‍ വിവരം തരാന്‍ ബാങ്ക് റെഡി.. ഇതാ മന്മോഹനന്‍ അമ്മാവന്‍ റെഡി ആണോ..?

7.അതേപോലെ കോമണ്‍ വെല്‍ത്ത് ആറാട്ട മഹോത്സവത്തില്‍ മുക്കിയതും ആയിരക്കണക്കിന് കോടിയാണ്.. അത് പിടിച്ചെടുത്തു ഉപയോഗിക്കാന്‍ മന്മോഹനത്തിനു മനോമോഹം ഉണ്ടോ..

ഇതെല്ലാം വിട്.. പപ്പനാവന്‍ സാമി ദൈവം ആണല്ലോ.. ജനങ്ങള്‍ ദൈവത്തിന്റെ മക്കള്‍ അപ്പോള്‍ വീതം കിട്ടാന്‍ അവകാശം ഉണ്ടല്ലോ അല്ലെ.. കൊള്ളാം.. ശബരിമലയിലെ അയ്യപ്പന്‍ പൊട്ടനായതുകൊണ്ട് പുള്ളിയെ കളിപ്പിക്കാം .. നമ്മുടെ ഗുരുവായൂരപ്പനെ പോലെ അല്‍പ്പം ബുദ്ധിമാനാക്കാന്‍ പപ്പനാവന്‍ സാമിയെ അനുവദിക്കില്ല അല്ലെ.. അടുത്തിടെ വടിയായ പുട്ടപര്‍ത്തിയിലെ സാമിയുടെ സമ്പാദ്യവും ഏകദേശം നാല്‍പതിനായിരം കോടി വരും. നമ്മുടെ പപ്പനാവന്‍ സാമിയുടെ പകുതിയോളം.. എന്നാല്‍ ആ പണത്തില്‍ കൈവെക്കാന്‍ പറ്റില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വെറുതെ വയ്യാവേലി എടുക്കെണ്ടല്ലോ.. ഇന്ത്യ ഒരു അമ്പലങ്ങളുടെയും പള്ളികളുടെയും നാടാണ്.. ഇവിടെ ജനങ്ങള്‍ തെണ്ടികള്‍ ആണെങ്കിലും ദൈവങ്ങള്‍ കോടീശ്വരന്മാര്‍ ആണ്.. അതെല്ലാം എടുക്കാന്‍ ചെന്നാല്‍ തീക്കൊള്ളി കൊണ്ട് പുറം ചൊറിയുന്നത് പോലെയാകും..

കേരളത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം പുണ്യാളത്തി ആയ ഭരണങ്ങാനം അല്‍ഫോന്‍സാമ്മചിയുടെ നടവരുമാനം കോടികള്‍ കവിയും.. പരുമല , ചെന്നീര്‍ക്കരയിലെ മഞ്ഞനിക്കര, തുടങ്ങി പാണ്ടി നാട്ടിലെ വേളാങ്കണ്ണി അമ്മച്ചിവരെ കോടികള്‍ കൊയ്യുന്നവരാണ്. പാളയം പള്ളിയിലും കേരളത്തിലെ ചില മുസ്ലീം പള്ളിയിലും വരുമാനം നല്ലവണ്ണം ഉണ്ട്.. ഗുരുവായൂരപ്പന്‍ , കൊടുങ്ങലൂരമ്മ , പറശ്ശിനിക്കടവ് മുത്തപ്പന്‍ മുതലായവരും കാശുണ്ടാക്കുന്നവരില്‍ മിടുക്കുള്ളവരാണ്. അതേപോലെ ശബരിമലയിലെ നടയില്‍ നിന്നും അല്ലാതെയും കിട്ടുന്ന സ്വര്‍ണ്ണം സൂക്ഷിക്കുന്ന ആറമ്മുള സ്ട്രോങ്ങ്‌ റൂമിലും ടണ്‍ കണക്കിന് സ്വര്‍ണ്ണം ഉണ്ട്. അല്ലാതെയും ആറമ്മുള അപ്പന്‍ പണക്കാരന്‍ തെന്നെയാണ്.. അപ്പോള്‍ ഇവരെയെല്ലാം ജപ്തിചെയ്തു റോഡും പാലവും ഉണ്ടാക്കണോ..

കേരളത്തിലും ഇന്ത്യയിലും കണക്കില്ലാതെ ശത സഹസ്രം കോടികള്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ ഉണ്ട്.. വിദേശ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്നത് വേറെ.. ആദ്യം അതെല്ലാം എടുത്തു ജനനന്മ ചെയ്യട്ടെ.. എന്നിട്ടാകാം പാവം പപ്പനാവന്‍ സാമിയുടെ കോണകം പറിച്ചു റോഡു പണിയുന്നത്..

ഓണ്‍ ടോപ്പിക് : ഒരു തിരുപ്പതി സാമിയുടെ ആസ്തിമാത്രം മതി ആന്ധ്രപ്രദേശത്തെ ( തെലുങ്കാന അടര്‍ത്തിയ ആന്ധ്ര അല്ല.. തെലുങ്കാനയും നിസാമും റായല്‍ സീമയും എല്ലാം ഉള്ള) ഒരു അമേരിക്ക ആക്കാന്‍.. പക്ഷെ അവിടെ ഞൊട്ടാന്‍ ചെന്നാല്‍ ഞൊട്ടിയവനെ തട്ടും..)